ഒളിമ്പ്യന്‍ ബോബി അലോഷ്യസിന്റെ ക്രമക്കേടുകള്‍ പുറത്ത് !.. സര്‍ക്കാരിന്റെ 45 ലക്ഷം കൈപ്പറ്റിയിട്ടും ബ്രിട്ടനിലെത്തി സ്വകാര്യ കമ്പനി രൂപികരിച്ചു;കായിക കേരളത്തിന് നാണക്കേടായി മറ്റൊരു കുംഭകോണകൂടി

തിരുവനന്തപുരം: കായിക കേരളത്തെ ഞെട്ടിച്ച് ഒളിമ്പ്യന്‍ ബോബി അല്യോഷ്യസിനെതിരെ ഗുരുതരമായ അഴിമതി ആരോപണം. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പത്രത്തിന്റെ മാനേജിങ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കയുടെ ഭാര്യയുമായ ഒളിമ്പ്യന്‍ ബോബി അലോഷ്യസിനെതിരെയാണ് ഗുരുതരമായ ക്രമക്കേട് ഉയര്‍ന്നിരിക്കുന്നത്.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബോബി അലോഷ്യസിനെ പിണറായി സര്‍ക്കാര്‍ പരിഗണിച്ചിരുന്നെങ്കിലും അഴിമതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്നതിനാല്‍ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. മാതൃഭൂമി ന്യൂസാണ് ബോബി അലോഷ്യസ് നടത്തിയ ചട്ട ലംഘനങ്ങളെ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടത്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ഭരണ സമിതി അംഗം സലീം പി ചാക്കോ നല്‍കിയ പരാതിയില്‍ ഉള്ളതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.shajannananan

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കസ്റ്റംസ് മുഖ്യ കമ്മീഷണര്‍ക്കാണ് തെളിവുകള്‍ സഹിതം വിശദമായ പരാതി നല്‍കിയട്ടുള്ളത്. യുകെയില്‍ പഠനത്തിനും പരിശീലനത്തിനുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടിയ കാലത്ത് ബ്രിട്ടനിലെത്തി സ്വകാര്യ കമ്പനി തുടങ്ങിയെന്നാണ് പരാതി. കൗണ്‍സിലില്‍ നിന്നു ലഭിച്ച 15 ലക്ഷം രൂപ മറിച്ചുവെച്ചാണ് ദേശിയ കായിക വികസന ഫണ്ടില്‍ നിന്നും 34 ലക്ഷം സ്വന്തമാക്കിയതെന്നും പരാതിയില്‍ പറയുന്നു.

2003 മുതലുള്ള ചട്ടലംഘനങ്ങളാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ 45 ലക്ഷം സ്വീകരിച്ച് പഠനത്തിനായി എത്തിയ ബോബി അലോഷ്യസ് ക്രമവിരുദ്ദമായി ഭര്‍ത്താവ് ഷാജന്‍ സ്‌കറിയയുമായി ചേര്‍ന്ന് സ്വകാര്യ കമ്പനി രൂപികരിക്കുകയായിരുന്നു. ഷാജന്‍ സ്‌കറിയുമായി ചേര്‍ന്ന് രൂപികരിച്ച യുകെ സ്റ്റഡി പബ്ലിക് ലിമിറ്റഡ് എന്ന കമ്പനിയുടെ രേഖകളും പരാതിക്കൊപ്പം നല്‍കിയട്ടുണ്ട്. ബോബി അലോഷ്യസ് നല്‍കിയ ഓണ്‍ലൈന്‍ പരസ്യങ്ങളും പരാതിക്കൊപ്പം കൈമാറിയട്ടുണ്ട്.

യുകെയിലെ പഠനത്തിനു ശേഷം കേരളത്തിലെ കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കാമെന്ന കരാറിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പതിനഞ്ച് ലക്ഷം കൈപ്പറ്റിയത്. ഇത് മറച്ചുവച്ചുകൊണ്ട് ദേശിയ കായിക ഫണ്ടില്‍ നിന്ന് 34 ലക്ഷത്തിലധികം രൂപയും കൈപ്പറ്റി. ഇതുള്‍പ്പെടെയുള്ള കഴിഞ്ഞ പത്ത് വര്‍ഷകാലത്തെ അഴിമതി ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാണ് കഴിഞ്ഞ ഭരണ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ത്ത വ്യാജമാണെന്ന് ബോബിയുടെ ഭര്‍ത്താവ് ഷാജന്‍ സ്‌കറിയ ഫേയ്‌സ് ബുക്കിലൂടെ പറഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഫേയ്‌സ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. ബോബി ഇതിന് തയ്യാറായ്യില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നും ഷാജന്‍ സ്‌കറിയയുടെ ഫേയ്‌സ് ബുക്ക് കുറിപ്പില്‍ പറയുന്നു.

അഞ്ജുവിനെതിരെ ബോബി അലോഷ്യസ്; വിദേശ പരിശീലനം വീണ്ടും വിവാദമാകുന്നു 

Top