വിമാനത്തില്‍ ബോംബുണ്ടെന്നു വ്യാജഭീഷണി മുഴക്കിയ സംഭവത്തില്‍ മലയാളി യുവതിയും യുവാവും അറസ്റ്റില്‍

ബെംഗലൂരു: വിമാനത്തില്‍ ബോംബുണ്ടെന്നു വ്യാജഭീഷണി മുഴക്കിയ സംഭവത്തില്‍ മലയാളി യുവതിയും യുവാവും അറസ്റ്റില്‍. മാവേലിക്കര സ്വദേശി അര്‍ജുനേയും ചേര്‍ത്തല സ്വദേശിനി നേഹയേയുമാണ് ബെംഗലൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. അര്‍ജുന്റെ ബന്ധുവാണ് വ്യാജ ബോംബു ഭീഷണി ഫോണിലൂടെ മുഴക്കിയത്.അടുത്ത ദിവസം രണ്ടപേരുടേയും വിവാഹ നിശ്ചയം നടക്കാനിരിക്കെ ഒരുമിച്ച് യാത്രചെയ്യാനാണ് ഈ സാഹസത്തിന് മുതിര്‍ന്നത്.

ബെംഗലൂരുവില്‍ ജോലി ചെയ്യുന്ന ഇരുവരുടേയും വിവാഹ നിശ്ചയം അടുത്ത ദിവസം നടക്കാനിരിക്കുകയാണ്. ഇതിനായി നാട്ടിലേക്കു പുറപ്പെടാനിരിക്കേ കൃത്യ സമയത്ത് ഇരുവര്‍ക്കും ഒന്നിച്ച് കെംപഗൗഡ വിമാനത്താവളത്തില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്ന അവസ്ഥ വന്നു. ഇതോടെ വിമാനം വൈകിപ്പിക്കാന്‍ ഇവര്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു വ്യാജ ബോംബ് ഭീഷണി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമാനം കൃത്യ സമയത്ത് പുറപ്പെടുമോ എന്ന് ചോദിച്ച് ബുധനാഴ്ച രാത്രി ടെര്‍മിനലിലേയ്ക്ക് ഫോണ്‍ വന്നിരുന്നു. ഏതെങ്കിലും കാരണത്താല്‍ വൈകുമോ എന്നും അന്വേഷിച്ചു, ഇല്ലെന്ന് കേട്ടതോടെ കോള്‍ കട്ട് ചെയ്തു. തുടര്‍ന്ന് മാവേലിക്കരയിലെ ലോക്കല്‍ നമ്പരില്‍ നിന്ന് ബോംബ് ഭീഷണി ലഭിക്കുകയായിരുന്നു. ഇതോടെ യാത്രയ്ക്ക് തയ്യാറെടുത്തിരുന്ന വിമാനത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പരിശോധന നടത്തി.

വിമാനം ആറു മണിക്കൂറോളം വൈകാന്‍ ഇത് കാരണമായി. താമസിച്ചെത്തുന്ന യാത്രക്കാരെ ചോദ്യം ചെയ്യുന്ന പതിവുള്ളതിനാല്‍ അര്‍ജുനേയും നേഹയേയും ചോദ്യം ചെയ്തു. കോള്‍ വന്നത് മാവേലിക്കരയില്‍നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അര്‍ജുനും മാവേലിക്കര സ്വദേശിയായത് പൊലീസില്‍ സംശയം ജനിപ്പിച്ചു. വിശദമായ ചോദ്യം ചെയ്യലില്‍ അര്‍ജുനന്റെ ബന്ധുവാണ് ഫോണ്‍ ചെയ്തതെന്നു കണ്ടെത്തി. ഇതേ വിമാനത്തില്‍ ആലപ്പുഴ എസ്പി ഉണ്ടായിരുന്നതും അന്വേഷണത്തിന് സഹായകമായി –

Top