ശ്രീശാന്ത് കള്ളന്‍,വിശ്വസിക്കാന്‍ കൊള്ളാത്തവന്‍ ശ്രീശാന്തിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹര്‍ഭജന്‍ സിംഗ്‌

ന്യുഡല്‍ഹി : 2008ലെ ഐപിഎല്ലിനിടെ ഹര്‍ഭജന്‍ സിംഗ്‌ ശ്രീശാന്തിന്റെ മുഖത്ത് അടിക്ച്ചത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇരുവര്‍ക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചില്ലെന്നതിന്റെ സൂചനയാണ് കഴിഞ്ഞദിവസം ഹര്‍ഭജന്‍ നടത്തിയ വെളിപ്പെടുത്തലുകള്‍. പ്രമുഖ ദേശീയമാധ്യമത്തില്‍ നടക്കുന്ന പ്രത്യേക ഷോയിലാണ് അന്നത്തെ തല്ലും കരച്ചിലും ഹര്‍ഭജന്‍ ഓര്‍ത്തെടുത്തത്.harbhajan-sreesanth-afp

2008ലെ ഐപിഎല്ലിനിടെ നടന്ന സംഭവത്തെക്കുറിച്ച് ഭാജി പറയുന്നത് ഇങ്ങനെ- അന്ന് ശ്രീശാന്തിന്റെ കരച്ചില്‍ കണ്ടവര്‍ വിചാരിക്കും താന്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന്. എന്നാല്‍ കരണത്ത് തോണ്ടിയിരുന്നു. അതില്‍ കുറ്റബോധമുണ്ട്. അത്ര ഉറക്കെ കരയുവാന്‍ വേണ്ടി മാത്രമൊന്നും ചെയ്തില്ല. കളളക്കരച്ചിലായിരുന്നു ശ്രീശാന്തിന്റേത്. ഇത്തരം പല അനുഭവങ്ങളും ശ്രീശാന്തില്‍ നിന്നുണ്ടായിട്ടുണ്ട്. കളളത്തരങ്ങള്‍ ശ്രീശാന്തിന്റെ കൂടപ്പിറപ്പാണ്- വിട്ടുവീഴ്ച്ചയില്ലാതെ ഹര്‍ഭജന്‍ പറയുന്നു. മത്സരത്തിനിടെ വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞു ശ്രീ തന്നെ പ്രകോപിപ്പിച്ചെന്നും ടെര്‍ബിനേറ്റര്‍ എന്ന അപരനാമമുള്ള ഈ പഞ്ചാബി താരം പറയുന്നു.sree-harbajan

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ ശ്രീശാന്തിനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ മകനെ കുടുക്കിയത് ഹര്‍ഭജനാണെന്നു ശ്രീയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ നിലപാടു മാറ്റുകയും ചെയ്തു.

ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ മറ്റു ടീമുകളിലെ ചൂടന്‍മാരുമായി ഉടക്കിയ കാര്യവും ഭാജി ഓര്‍ത്തെടുത്തു. ഡാരന്‍ ലേമാന്റെ കുടവയര്‍ നോക്കി വയറ്റില്‍ കുട്ടിയുണ്ടോയെന്ന് ചോദിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കാരില്‍ അതിരുവിട്ട് ചീത്ത പറയുന്നത് പേസ് ബൗളര്‍ മഗ്രാത്താണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

Top