തൃക്കരിപ്പൂര്‍ സ്വദേശിനി മാതാവിന് അയച്ച സന്ദേശത്തിലെ മറ്റ് വിവരങ്ങള്‍ പുറത്ത്

കാസര്‍കോട്: തൃക്കരിപ്പൂരില്‍ നിന്ന് ഐസിസ് ക്യാമ്പിലെത്തിയതായി സംശയിക്കപ്പെടുന്ന സംഘത്തിലുള്‍പ്പെട്ട ഡോ. ഇജാസിന്റെ ഭാര്യ റിഹൈല മൊബൈല്‍ ഫോണില്‍ മാതാവിന് അയച്ച വോയ്സ് മെസേജിലെ മുഴുവന്‍ വിവരങ്ങളും പുറത്ത് .വോയ്‌സ് മെസ്സേജിലെ വാക്കുകള്‍ ഇങ്ങനെ :ഞങ്ങള്‍ ദുബായിലാണെന്ന് കരുതിയാല്‍ മതി. ഇവിടെ യുദ്ധവും സംഘര്‍ഷവുമില്ല. ഇവിടെ നിന്നു മടങ്ങാന്‍ മനസ് വരുന്നില്ല. ടെലിഗ്രാമിലൂടെ മാത്രമേ പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയൂ. ഇജാസ് ക്ലിനിക്കില്‍ പോകുന്നുണ്ട്.

ഇവിടെ ഗൈനക്കോളജിസ്റ്റുണ്ട്( റിഹൈല ഗര്‍ഭിണിയാണ് ). സമീപത്തൊക്കെ മലയാളികളുണ്ട്. ഇവിടെ എല്ലാവരും നല്ലവരാണ്. ഇജാസിനെ വിട്ടിട്ട് വരാനാകില്ല. ഇവിടെ കുട്ടികള്‍ വഴിതെറ്റില്ല. ചിലപ്പോള്‍ എന്റെ മക്കള്‍ക്ക് ഉപ്പയില്ലാതെ വളരേണ്ടിവരും. എപ്പോഴും വിളിക്കാനാവാത്തത് റെയ്ഞ്ച് ഇല്ലാത്തതിനാലാണ്. ഇവിടെ മലകളാണ് . ഒരു മുറി കിട്ടി .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുക്കള സെറ്റാക്കി .ഡോ. ഇജാസ് പിതാവ് അബ്ദുള്‍ റഹ്മാന് അയച്ച വോയ്സ് സന്ദേശത്തില്‍ പബ്ളിസിറ്റി കൊടുത്താല്‍ നിങ്ങള്‍ കൂടുതല്‍ വിഷമിക്കുമെന്ന് പറയുന്നു. പൊലീസില്‍ പരാതി നല്‍കിയാലും വിഷമമാകും. ജീവിതം ഒരു പരീക്ഷണമാണ്. എന്തുവിലകൊടുത്തും ഈ പരീക്ഷ പാസാകണം. ഞാനും അഷ്ഫാഖും ഷിഹാസും ഞങ്ങളുടെ ഭാര്യമാരും കുട്ടികളും സുഖമായിരിക്കുന്നു. അവിടെ നിന്ന് വരുമ്പോള്‍ കുറച്ച് കള്ളം പറയേണ്ടിവന്നിട്ടുണ്ട്. ചില സാഹചര്യങ്ങളില്‍ കള്ളം പറയാന്‍ അനുവാദമുണ്ട്. എന്നും പറയുന്നു

Top