ജിഷ വധക്കേസ്; വാടകക്കൊലയാളി പിടിയില്‍; അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

38068

തിരുവനന്തപുരം: ജിഷ വധക്കേസില്‍ സംശയാസ്പദമായി കണ്ട വാടകക്കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠന്‍ ജോര്‍ജാണ്(29) ആണ് പിടിയിലായത്. മൊഴികളും തെളിവുകളും സൂചിപ്പിക്കുന്നത് ഇയാള്‍ തന്നെയാണ് ജിഷയുടെ ഘാതകനെന്നാണ്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തതിനുശേഷമേ സ്ഥിത്ഥീകരിക്കാന്‍ കഴിയൂ.

ഇടുക്കി കഞ്ഞിക്കുഴി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഘാതകന്‍ എങ്കില്‍ ഇയാള്‍ വാടകകൊലയാളി എന്ന നിഗമനത്തിലേക്കാണ് പോലീസ്. കാരണം ഇത്തരം ഇടപാടുകള്‍ ഇയാള്‍ മുമ്പ് നടത്തിയിട്ടുണ്ട്. കഞ്ഞിക്കുഴി പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത മണികണ്ഠന്‍ ജോര്‍ജിനെ ലോക്കല്‍ പൊലീസ് ചോദ്യം ചെയ്യരുതെന്നായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. ഇതേത്തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് രണ്ടുമണിക്കൂറിനുള്ളില്‍ തന്നെ അന്വേ ഷണ സംഘത്തിന് കൈമാറി. മണികണ്ഠന്റെ ശരീരത്തിലെ നഖം കൊണ്ടുകീറിയ പാടുകളും അകന്ന മുന്‍നിരപല്ലുകളുമാണ് പൊലീസിന് സംശയം തോന്നാന്‍ കാരണം. മുഖത്തു കണ്ടപാട് എന്താണെന്ന് ചോദിച്ചപ്പോള്‍ അപസ്മാരരോഗം ബാധിച്ച് നിലത്തുവീണ് സംഭവിച്ചതാണെന്നായിരുന്നു മറുപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേതുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സതേടിയിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. മൂവാറ്റുപുഴയില്‍ വച്ചാണ് പരിക്കേറ്റതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍, നിസാരകാര്യത്തിന് കോട്ടയം മെഡിക്കല്‍കോളേജില്‍ പോയതെന്തിനെന്ന ചോദ്യത്തിന്നാട്ടുകാരാണ് കോട്ടയംമെഡിക്കല്‍ കോളേജില്‍ എത്തിച്ചതെന്നായിരുന്നു ഇയാളുടെമറുപടി.

മൂവാറ്റുപുഴ,തൊടുപുഴ,പെരുമ്പാവൂര്‍,കോതമംഗലം തുടങ്ങി സമീപ നിരവധി ആശുപത്രികള്‍ ഉണ്ടായിട്ടും അലഞ്ഞുനടക്കുന്ന ഇയാളെ കോട്ടയത്ത് എത്തിച്ചുഎന്നത് സംശയം ഉളവാക്കുന്നു. ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ചെന്നും നാടോടിസംഘമാണ് തന്നെ വളര്‍ത്തിയതെന്നും തനിക്ക് മറ്റ് മേല്‍വിലാസമോ തിരിച്ചറിയല്‍രേഖകളോ ഇല്ലെന്നും ഇയാള്‍ പറയുന്നു. ഇയാളുടെ പുറത്തും മുഖത്തും നഖം കൊണ്ട് കീറിയപാടുകള്‍ ഉണ്ട്. അകന്നമുന്‍നിരപല്ലും,സംഘം അന്വേക്ഷിക്കുന്ന കഴുത്തിലെ വൃത്താകൃതിയിലുള്ള ലോക്ക റ്റുംതിരിച്ചറിഞ്ഞു. മൂവാറ്റുപുഴയില്‍ വളര്‍ന്ന ഇയാള്‍ക്ക് കിലോമീറ്ററുകള്‍ മാത്രം അകലെയുള്ള പെരുമ്പാവൂര്‍ അറിയില്ലെന്ന് പറയുന്നതും പൊലീസിന്റെ സംശയം ഇരട്ടിപ്പിച്ചിട്ടുണ്ട്.

ജിഷയുടെ ഘാതകന്‍ എന്നു കരുതുന്ന ആളുടെ രേഖാചിത്രം അന്വേഷണസംഘം എല്ലാ പൊ ലീസ്സ്റ്റേഷനുകളിലേക്കും നേരത്തെ അയച്ചിരുന്നു. കൂടാതെ മറ്റൊരു ഫോട്ടോയും അയച്ചിരുന്നു. രേഖാചിത്രത്തിന് പുറമേയാണ് ഈ ഫോട്ടോ നല്‍കിയത്. വെണ്‍മണിമണിയാമ്പ്രയില്‍ ടോമിയുടെ വീട്ടില്‍നിന്നാണ് ഇന്നലെമണികണ്ഠന്‍ജോര്‍ജിനെ പിടികൂടിയത്. മറ്റൊരുകേസു മായിബന്ധപ്പെട്ട് ടോമിയുടെവീട്ടി ലെത്തിയപൊലീസിനെകണ്ട് വീടിന്റെ പിറകിലൂടെ ഇറങ്ങി ഓടിയ

ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.ടോമിയുടെ വീട്ടില്‍മണികണ്ഠനെ കണ്ടപ്പോള്‍ സാമ്യം തോ ന്നിയതിനെ തുടര്‍ന്ന് നടത്തിയപരിശോധനയിലാണ് ചിത്രം ഇയാളുടേതാണെന്ന് സ്ഥിരീകരിച്ചത്.

ഏതാനും വര്‍ഷംമുമ്പ് കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനെ കുത്തി ക്കൊന്നകേസിലെപ്രതിയുടെ സഹോദരനാണ്ടോമി. ഇയാള്‍ക്കും അധോലോകബന്ധമുണ്ടെ ന്ന് പറയപ്പെടുന്നു.ആര്‍ക്കോ വേണ്ടി ജിഷയെ കൊലപ്പെടുത്തിയതിനെതുടര്‍ന്ന് ഇയാള്‍ക്ക് ടോമി അഭയം നല്‍കിയതാകാമെന്നും പൊലീസ് സംശയിക്കുന്നു. ഏതായാലും അത്യന്തം സങ്കീര്‍ണ്ണത നിറഞ്ഞ ഘട്ടത്തിലാണ് പോലീസ്. ജിഷയുമായി ഇയാള്‍ക്ക് പരിചയം ഉണ്ടെന്നു തെളിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമായി.

Top