ജിഷയുടെ കൊലപാതാകം: പോലീസ് അട്ടിമറിക്കുന്നു

ബിജു കരുനാഗപ്പള്ളി എഴുതുന്നു

നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തെളിവ് തേടി പൊലീസ് അരിച്ച് പെറുക്കുന്നു.ആര്‍ക്ക് വേണ്ടിയാണു പോലിസ് പ്രതിയെ സംരക്ഷിക്കുന്നത്.സാധാരണ ഗതിയില്‍ ഒരു അസ്വഭാഗിക മരണം സംഭവിച്ചാല്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ ഇന്‍ക്വസ്റ്റ് തയാറാക്കണം എന്നതാണ് നടപടി എന്നാല്‍ വൈകിട്ട് 6 മണിയോടെ ജിഷ കൊല്ലപ്പെട്ട വിവരം പോലീസില്‍ അറിയിച്ചെങ്കിലും പോലിസ് വന്നത് വളരെ വൈകി ഇവിടെ തുടങ്ങുന്നു യഥാര്‍ത്ഥ പ്രതികള്‍ക്ക് രക്ഷപെടാനുള്ള അവസരം.ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങുന്നതിനു മുന്‍പ് ജനപ്രതിനിതികളെയും മറ്റും മൃത് ശരീരം കാണിക്കുകയും അത് ഫോട്ടോയിലും വീഡിയോ യിലും ചിത്രികരിക്കണം .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്‍ക്വസ്റ്റ് നടപടിയുടെ തുടക്കം അയ തിരിച്ചറിയാന്‍ ഉള്ള രണ്ടു അടയാളം മുതല്‍ ശരീരത്തിന്റെ ഓരോ ഭാഗത്തെയും നിറം പാടുകള്‍ മുറിവുകള രോമങ്ങള്‍ തുടങ്ങി കാല്‍പാദം വരെയുള്ള ഭാഗങ്ങളുടെ പൂര്‍ണവിവരങ്ങള്‍ എഴുതി എടുക്കുകയും അവ വീഡിയോ യില്‍ ചിത്രികരിക്കുകയും വേണം കൂടാതെ മരിച്ചത് ഒരു പെണ്‍കുട്ടിയാണെങ്കില്‍ വനിതാ പോലീസിന്റെ സന്നിദ്യവും ഉണ്ടാകണം. അതിനു ശേക്ഷം ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് പോലിസ് ബന്ധപ്പെട്ട ഡോക്ടറെ കാണിക്കണം അതിനു ശേഷമാണു ഡോക്ടര്‍ വന്നു പോസ്റ്റ്‌ മാര്‍ട്ടം നടത്തുന്നത് കൂടാതെ മരിച്ചത് പീടനത്തിനു ഇരയായ അവിവാഹിതര പെണ്‍കുട്ടികള്‍ ആണെങ്കില്‍ ആ വിവരം ജില്ല ഭരണകൂടത്തെ പോസ്റ്റുമര്‍ട്ടത്തിനു മുന്‍പ് അറിയിക്കണം എന്നതും ഇവിടെ പോലിസ് പാലിച്ചില്ല.jisha-murder-2
കൊലപാതകമാണ് എന്ന് ഉറപ്പായിട്ടും എന്തുകൊണ്ട് പോലിസ് ജിഷയുടെ വീട് അന്ന് തന്നെ സീല്‍ ചെയ്യഞ്ഞത്. ജിഷയെയും അമ്മയെയും ബൈക്ക് ഇടിച്ചു അപായപ്പെടുത്താന്‍ ശ്രേമിച്ചപ്പോള്‍ ജിഷ നല്‍കിയ പരാതിയില്‍ പോലിസ് മൗനം പാലിച്ചത് എന്തിനായിരുന്നു. പ്രതിയുടെതെന്നു കരുതുന്ന ചെരുപ്പ് ഡോഗ് സ്വോകോഡിലെ നായെ കൊണ്ട് മണിക്കൂറുകള്‍ക്ക് ശേഷം മണപ്പിച്ചാല്‍ പ്രതിപോയ ഏരിയ കണ്ടെത്താന്‍ കഴിയില്ല എന്ന് പോലീസിനും അറിയാം പിന്നെ ജനങ്ങളുടെ മുന്നില്‍ എന്തിനു ഈ നാടകം .jisha
സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരെ പോലിസ് ചോദ്യം ചെയ്യുന്നു എന്ന് പറയുന്നു ഇത് കൂടുതലും ജിഷയുടെ വീടിനു സമീപത്ത് കൃത്യം നടന്ന സമയത്ത് ഉണ്ടായിരുന്ന വരുടെ മൊബൈല്‍ ടവര്‍ കേന്ദ്രികരിച്ചാണ് ഇവരെ കസ്റ്റടിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നത് കേരള പോലീസിനു കീഴിലുള്ള സൈബര്‍ സെല്ലിന് ഒരു ടവര്‍ പരിധിയില്‍ ആണ് എന്നല്ലാതെ കൃത്യം ലൊക്കേഷന്‍ കണ്ടെത്താനുള്ള സംവിധാനം ഇന്നും കേരള പൊലിസിനില്ല അതിനായി ഇപ്പോഴും പോലിസ് ചില ഐ .ടി.വിദഗ്ദരുടെ സഹായമാണ് പോലിസ് തേടുന്നത്.
ജിഷയുടെ ശരീരത്തില്‍ മരണത്തിനു മുന്‍പ് ബലപ്രയോഗം നടന്നുവെന്ന് പോലിസ് തന്നെ സമ്മതിക്കുമ്പോള്‍ ജിഷയുടെ ശരീരത്തില്‍ നിന്നും സെല്ലൊ ടെപ്പോ മറ്റും ഉപയോഗിച്ച് പോലിസ് ബലപ്രയോഗം നടത്തി എന്ന് കരുതുന്ന ആളിന്റെ വിരലടയാളം എടുത്തോ…? അങ്ങനെ എടുത്തിരുന്നെങ്കില്‍ ഇന്നു പ്രതിയെ പിടിക്കാന്‍ വളരെ എളുപ്പം ആകു മയിരുന്നില്ലേ. (വിരലടയളത്തിലെ ആളിനെ കണ്ടെത്താനായി വിരലടയാളം ആദര്‍ വിഭാഗത്തില്‍ കൊടുത്താല്‍ ആദര്‍ എടുത്ത ആളിന്റെ ആണെങ്കില്‍ അപ്പോള്‍ തന്നെ ആ വ്യക്തിയുടെ വിലാസം ലഭിക്കും) അതും പോലിസ് ചെയ്തില്ല .JISHA JUSICE copy

ജിഷ ആരെയാണ് ഭയപ്പെടുന്നത്..ജിഷയുടെ തലയണ കീഴില്‍ ഉറങ്ങുമ്പോഴും എന്തിനാണു കത്തി വെച്ച് കൊണ്ട് കിടക്കുന്നത് ജിഷ എന്തിനാണു പെരുമ്പാവൂരില്‍ ഉള്ള ഷിഹാബിന്റെ കടയില്‍ നിന്നും ഒളി ക്യാമറ (പേന ക്യാമറ ) വാങ്ങിയത് ജിഷയുടെ വീട്ടില്‍ നിന്നെടുത്ത ഈ ക്യാമറ യിലെ വിവരങ്ങള്‍ കണ്ടെത്താന്‍ എന്തുകൊണ്ട് പോലീസിനു ഇതുവരെ കഴിഞ്ഞില്ല .കമ്പ്യൂട്ടര്‍ വിഭാഗത്തില്‍പ്പെടുന്ന ഏതൊരു ശേഖരണ ഉപകരണത്തിലെയും മായ്ക്കപ്പെട്ട വിവരങ്ങള്‍ കൊണ്ടുവരുന്നതിനായി നിരവധി റിക്കവര്‍ സോഫ്റ്റ്‌ വെയറുകള്‍ നിലവില്‍ ഉള്ളപ്പോള്‍ എന്തിനു അതിലും പോലീസിന്റെ നാടകം. 2011 ഫെബ്രുവരില്‍ സൗമ്യയുടെ അമ്മ സുമതിയുടെ നിലവിളി നിങ്ങള്‍ക്ക് ഓര്‍മ്മയില്ലേ. ഇന്നും സുമതിക്ക് പകരം രാജേശ്വരി ആണെന്ന് മാത്രം പ്രിയ കേരള പോലീസേ ഇനി ഒരു അമ്മയും ഇങ്ങനെ നിലവിളിക്കാന്‍ നിങ്ങള്‍ അവസരം ഉണ്ടാക്കരുതേ നിങ്ങള്‍ ആണ് ഞങ്ങളുടെ സംരക്ഷം

Top