ഇരിക്കൂരില്‍ കെ സി ജോസഫിനുവേണ്ടി ഉമ്മന്‍ ചാണ്ടി എന്തിനും തയ്യാറായത് സിഡിയെ പേടിച്ച്;മകന്റെ കല്ല്യാണം മുടക്കിയ വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയോ ?

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിക്കും മകനുമെതിരായ സുപ്രധാന തെളിവുകള്‍ അടങ്ങുന്ന സിഡി മന്ത്രി കെസി ജോസഫിന്റെ കൈവശമെന്ന് സുചന. സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകന്‍ ഒരു സിനിമാതാരത്തിന്റെ മകളുമായി നടത്തിയ യാത്രയിലെ വീഡിയോകളാണ് മന്ത്രിയുടെ പക്കലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. സരിതാ വിവാദത്തില്‍ സസ്‌പെന്‍ഷനിലായിരുന്ന കെസി ജോസഫിന്റെ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ വഴിയാണ് ഈ ദൃശ്യങ്ങള്‍ മന്ത്രിക്ക് ലഭിച്ചത്. പാലക്കാട്, കൊച്ചി എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിയുടെ ബിനാമി പേരില്‍ വാങ്ങികൂട്ടിയ ഭൂമികള്‍ക്ക് സരിതാ നായരും ഈ ഉദ്യോഗസ്ഥനുമായിരുന്നു ഇടനിലക്കാര്‍.

ഇത് സംബന്ധിച്ച രേഖകളും മന്ത്രിയക്ക് ലഭിച്ചിരുന്നു, ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കെസി ജോസഫ് സംരക്ഷകനെന്ന നിലയിലാണ് ഈ സിഡികള്‍ കൈക്കലാക്കിയത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നഷ്ടപ്പെടുമെന്ന ഘട്ടമെത്തിയതോടെ സിഡികളുടെ കാര്യം സൂചിപ്പിച്ച് മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയതായാണ് സൂചന. ഇരിക്കൂരില്‍ മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തന്റെ കുടുംബത്തെ ബാധിക്കുന്ന രീതിയിലേക്ക് ആരോപണങ്ങളും തുടര്‍ തെളിവുകളും പുറത്ത് വരുമെന്ന പേടിയിലാണ് കെസി ജോസഫിനുവേണ്ടി അവസാനം വരെ വാദിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ പ്രേരിപ്പിച്ചത്. ഇരിക്കൂരില്‍ നിന്ന് കെസി ജോസഫിന്റെ പേര് രാഹുല്‍ ഗാന്ധിയും സ്ര്ക്രീനിങ് കമ്മിറ്റിയും പലതവണ വെട്ടിമാറ്റിയെങ്കിലും ഇരിക്കൂരില്‍ കെസി ജോസഫല്ലാതെ വേറെ സ്ഥാനാര്‍ത്ഥി പാടില്ലെന്ന വാശിയില്ലായിരുന്നു ഉമ്മന്‍ ചാണ്ടി. കെസി ഇരിക്കൂരില്‍ മത്സരിക്കുന്നില്ലെങ്കില്‍ താനും പുതുപ്പള്ളിയില്‍ മത്സരിക്കാനില്ലെന്ന കടുത്ത വാശിയിലായിരുന്നു മുഖ്യമന്ത്രി . ഇത് ഹൈക്കമാന്റിനെ പ്രതിരോധത്തിലാക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സരിതാ നായരെ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ആദ്യം പരിചയപ്പെടുത്തിയ പ്രമുഖരില്‍ ഒരാള്‍ പിആര്‍ഡി യില്‍ നിന്ന് സരിതാ വിവാദത്തില്‍ പുറത്താക്കപ്പെട്ട ഉദ്യഗസ്ഥാനാണ്. ഇദ്ദേഹം മുന്‍കയ്യെടുത്താണ് സര്‍ക്കാരിന്റെ രണ്ട് മാഗസിനുകളിലും സരിതയുടെ കമ്പനിയെ പുകഴ്ത്തി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചത്. കെസി ജോസഫുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഈ ഉദ്യോഗസ്ഥന് സരിതയുമായി വ്യ്കതിപരമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇത് വഴിയാണ് ഡല്‍ഹിയിലെത്തിയ സിനിമാ താരത്തിന്റെ മകളെ മുഖ്യമന്ത്രിയുടെ മകന്‍ കണ്ടെതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ മകന്റെ വിവാഹം ഉറപ്പിച്ചതിനുശേഷം പിന്നീട് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനും ഈ സിഡി കാരണമായിരുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. കെസി ജോസഫിന് ഇരിക്കൂരില്‍ സീറ്റ് ലഭിക്കുക എന്നത് ആരേക്കാളും ആവശ്യം ഉമ്മന്‍ ചാണ്ടിക്കാണ് .മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷത്തുക്കള്‍ മുഖ്യമന്ത്രിക്ക് നേരിടാന്‍ കഴിഞ്ഞെന്ന് വരില്ല.

Top