ഭര്‍ത്താവിനെ സയനൈഡ് കൊടുത്തുകൊന്ന സോഫിയ കാമുകനൊപ്പം ജീവിക്കാന്‍ മലയാളികളില്‍ നിന്നും 15 ലക്ഷം രൂപ ശേഖരിച്ചു

മെല്‍ബണ്‍: മെല്‍ബണില്‍ ഭര്‍ത്താവിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയ സോഫി ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തെയും കബളിപ്പിച്ചു…ഭര്‍ത്താവ് നഷ്ടപ്പെട്ട സോഫിക്കുള്ള സഹായമെന്ന നിലയില്‍ ഓസ്റ്റ്രേലിയായിലെ മലയാളി സമൂഹം സമാഹരിച്ച് നല്‍കിയ വന്‍ തുക സോഫി കൈപ്പറ്റുകയും ഇത് കാമുകനുമായി പങ്ക് വയ്ക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സാമിന്റെ മരണ ശേഷം മെല്‍ബണിലെ മലയാളി സമൂഹം കുടുംബസഹായനിധിയെന്ന നിലയ്ക്കാണ് രണ്ട് മാസം മുമ്പ് സോഫിക്ക് പണം സമാഹരിച്ച് നല്‍കിയത്. മെല്‍ബണ്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി നേതൃത്വം നല്‍കിയ സഹായനിധി സമാഹരണത്തിലൂടെ മുപ്പതിനായിരം ഓസ്‌ട്രേലിയന്‍ ഡോളറാണ് സാഫിക്ക് നല്‍കിയിരുന്നത്. ഇടവകാംഗങ്ങള്‍ക്ക് പുറമെ മെല്‍ബണിലെ മലയാളി സമൂഹമൊന്നാകെ ഈ നിധിയിലേക്ക് കൈയയച്ച് സംഭാവനകള്‍ നല്‍കിയിരുന്നു

പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാം(33) കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയ, കാമുകന്‍ അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേര്‍ന്ന് ഭക്ഷണത്തില്‍ സയനൈഡ് നല്‍കിയാണ് സാമിനെ കൊന്നതെന്ന് മെല്‍ബണ്‍ പൊലിസ് കണ്ടെത്തി. പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ എബ്രഹാമിന്റേയും ലീലാമ്മയുടേയും മകനാണ് സാം. രണ്ടു വര്‍ഷം മുമ്പാണ് യുഎഇ എക്‌സ്‌ചേഞ്ചിലെ ജീവനക്കാരനായിരുന്ന സാം സോഫിക്കും നാലു വയസുള്ള കുട്ടിക്കുമൊപ്പം ആസ്‌ട്രേലിയയില്‍ താമസമാക്കിയത്. കഴിഞ്ഞ ഒക്ടോബറില്‍ സാം മാത്യുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണം കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കുകയും ചെയ്തിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സോഫി സാമിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്ന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

ഇതിന് ശേഷം സോഫിയ ഓസ്‌ട്രേലിയയില്‍ മടങ്ങിയത്തി സഹതാപ തരംഗം സൃഷ്ടിച്ചു. ഇതിലാണ് മെല്‍ബണ്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി അധികൃതരും വീണത്. ഓസ്‌ട്രേലിയിലെ മലയാളി സമൂഹം കുടുംബസഹായനിധിയെന്ന നിലയ്ക്ക് പ്രതിയും സാമിന്റെ ഭാര്യയുമായ സോഫിക്കു നല്‍കിയിരുന്നു. രണ്ടുമാസം മുമ്പാണ് സഹായനിധി സോഫിക്ക് മലയാളിസമൂഹം കൈമാറിയത്. മെല്‍ബണ്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയുടെ നേതൃത്വത്തില്‍ മുപ്പതിനായിരം ഓസ്‌ട്രേലിയന്‍ ഡോളറാണ് ശേഖരിച്ചത്. ഇടവകാംഗങ്ങള്‍ മാത്രമല്ല, മെല്‍ബണിലെ മലയാളി സമൂഹവും ഈ ഉദ്യമത്തോട് സഹകരിച്ചിരുന്നു. സാമിന്റെ കൊലയ്ക്ക് പിന്നില്‍ സോഫിയയാണെന്ന വെളിപ്പെടുത്തലെത്തിയതോടെ പള്ളിയും വെട്ടിലായി. പള്ളി അധികാരികളുടെ ആവശ്യപ്രകാരം വന്‍തുകകള്‍ നല്‍കിയ പലരും തിരിച്ചു ചോദിക്കുന്നതായും സൂചനയുണ്ട്. സാമൂഹിക പ്രതിബന്ധതയുടെ പേരിലാണ് പിരിവ് നടത്തിയതെന്നും സോഫിയയുടെ വഞ്ചനയില്‍ പള്ളി അധികാരികള്‍ വീഴുകയായിരുന്നുവെന്നുമാണ് വ്യക്തമാക്കുന്നത്. സോഫിയയുടെ വേദനയില്‍ മനസ്സലിഞ്ഞവരാണ് പണം നല്‍കിയത്. സോഫിയും കുട്ടിയും അനാഥയാകരുതെന്ന് മാത്രമായിരുന്നു കുടുംബ സഹായ നിധിയുടെ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍ കാമുകനുമായുള്ള ഒത്തുകളിയായിരുന്നുവെന്ന് വ്യക്തമാകുമ്പോള്‍ ഞെട്ടലിലാണ് പള്ളി അധികാരികളും.

ഒക്ടോബര്‍ 14നാണ് സാം ഏബ്രഹാമിനെ മരിച്ചനിലയില്‍ എപ്പിങ്ങിലെ വീട്ടില്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 13നോ 14നോ കൊല നടന്നിട്ടുണ്ടാവാമെന്നാണ് പൊലീസ് നിഗമനം. ഈ വീട്ടിലെയും സമീപസ്ഥലങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും വീട്ടില്‍ നിന്ന് ഡിഎന്‍എ സാംപിളുകളും ഓസ്‌ട്രേലിയന്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കേസിലെ പ്രതികളായ സോഫിയും അരുണ്‍ കമലാസനനും ഇനി കോടതിയില്‍ ഹാജരാവേണ്ടത് ഫെബ്രുവരി 13നാണ്. ഇതിനകം പൊലീസ് തെളിവുകള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് നല്‍കണം. പ്രതികള്‍ ഇരുവരും തമ്മിലുള്ള മൂന്നുമാസത്തെ ടെലഫോണ്‍ സംഭാഷണമാണ് കേസിലെ മറ്റൊരു നിര്‍ണായകതെളിവ്. മലയാളത്തിലുള്ള ഈ സംഭാഷണം പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയതും. ഇത് അപ്പാടെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി കോടതിയില്‍ സമര്‍പ്പിക്കും. സോഫിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇവരുടെ നാലുവയസുള്ള കുഞ്ഞ്. കുഞ്ഞിനെ ഇവര്‍ക്കൊപ്പം നിര്‍ത്താന്‍ ഓസ്‌ട്രേലിയയിലെ നിയമം അനുവദിക്കുന്നില്ല. സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തിലേക്ക് കുഞ്ഞിനെ മാറ്റേണ്ടിവരും.
സോഫിയുടേയും അരുണിന്റേയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ ഇവരാണെന്ന് കണ്ടെത്തുകയായിരുന്നു. മുമ്പും പലതവണ സാമിനെ വകവരുത്താന്‍ സോഫി പല ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അവ പരാജയപ്പെട്ടപ്പോഴാണ് വിഷം കൊടുത്തു കൊല്ലാന്‍ ശ്രമിച്ചതെന്നും കണ്ടെത്തി. സാം മരിച്ച ദിവസം സാമിന്റെ വീട്ടില്‍ അരുണ്‍ എത്തിയതിന്റെ തെളിവുകളും പൊലിസിന് ലഭിച്ചു. പ്രതികള്‍, മാസങ്ങളോളം മലയാളത്തില്‍ നടത്തിയ സംഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്ത് പൊലിസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. കൊല നടന്ന് 10 മാസത്തിനു ശേഷമാണ് ഇരുവരുടെയും അറസ്റ്റ്. സാമിന്റെ മരണ ശേഷം സോഫി എപ്പിങ്ങില്‍ തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇതിനുള്ള പണം കണ്ടെത്താനാണ് പള്ളിയെ സമര്‍ത്ഥമായി ഉപയോഗിച്ച് സോഫി പണപ്പിരിവ് നടത്തിയതെന്നാണ് സൂചന.

മെല്‍ബണില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് സയനൈഡ് നല്കി കൊലപ്പെടുത്തിയ സാം താന്‍ കൊല്ലപ്പെടുമെന്ന സൂചന നേരത്തേ നല്‍കിയിരുന്നതായി വിവരം. ഇനി തന്നെ പെട്ടിയിലായിരിക്കും കൊണ്ടുവരികയെന്ന് കഴിഞ്ഞ തവണ നാട്ടില്‍ എത്തിയപ്പോള്‍ സാം ബന്ധുവീടുകളിലെ സന്ദര്‍ശനവേളയില്‍ പറയുകയും ചെയ്തിരുന്നു.

സോഫിയുടെ കാമുകനായ അരുണ്‍ കമലാസനന്‍ നേരത്തേ കാറില്‍ വെച്ച് കൊല്ലാന്‍ ശ്രമം നടത്തിയതും സോഫിയയുടെ സ്വഭാവത്തെക്കുറിച്ചും നേരത്തേ തന്നെ അടുത്ത ചില ബന്ധുക്കളോട് സാം സൂചിപ്പിച്ചിരുന്നു. മരണത്തില്‍ ഭാര്യയുടെ പങ്കിനെക്കുറിച്ച് നേരത്തേ തന്നെ വീട്ടുകാര്‍ക്ക് സംശയം ഉണ്ടായിരുന്നു. പ്രണയിച്ചു വിവാഹം കഴിച്ചവരായ സാമിന്റെയും സോഫിയയുടേയും ബന്ധത്തില്‍ പ്രശ്‌നം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് വീട്ടുകാര്‍ മിണ്ടാതിരുന്നത്.

സ്‌കൂള്‍ കാലം മുതല്‍ തുടങ്ങിയതായിരുന്നു സാം എബ്രഹാമിന്റെയും സോഫിയുടെയും പ്രണയം. സ്വാശ്രയ കോളേജ് പഠന കാലത്താണ് ഒപ്പം പഠിച്ച അരുണുമായി സോഫിയ പ്രണയത്തിലാകുന്നത്. ഈ സമയത്തും സാമുമായി ബന്ധം തുടര്‍ന്നു. ഒടുവില്‍ സാമിനെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷം ഇരുവരും ഓസ്‌ട്രേലിയയിലേക്ക്. മെല്‍ബണില്‍ ഭാര്‍ത്താവിനോടൊപ്പം സന്തോഷത്തോടെ കഴിയുമ്പോള്‍ മുന്‍ കാമുകനായ അരുണും ജോലി നേടി ഓസ്‌ട്രേലിയയില്‍ എത്തി. ഇരുവരും വീണ്ടും പ്രണയത്തിലായി.

ഇതിനിടയില്‍ സോഫിക്കും സാമിനും ഒരു ആണ്‍ കുഞ്ഞുപിറന്നു. അമ്മയായിട്ടും തീവ്ര പ്രണയം സൂക്ഷിച്ച സോഫി രഹസ്യ ബന്ധത്തിനു ഭര്‍ത്താവ് തടസ്സമാകുമെന്ന് വന്നതോടെയാണ് ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങിയത്. രണ്ടു വട്ടം ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് വളരെ കൃത്യമായ തന്ത്രത്തിലൂടെ സാമിനെ ഇല്ലാതാക്കിയത്. മരിച്ച് 10 മാസം കഴിഞ്ഞതിനാല്‍ തെളിവുകള്‍ അവശേഷിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഇപ്പോള്‍ ഇവരുടെ നാലുവയസ്സുകാരന്‍ മകനെ നേടിയെടുക്കാനാണ് സാമിന്റെ മാതാപിതാക്കളുടെ ശ്രമം. സാം വിവാഹം ചെയ്യുംമുമ്പ് സോഫിയക്ക് അരുണുമായി പ്രണയമായിരുന്നു. വിവാഹത്തിനു ശേഷം സോഫിയ മെല്‍ബണിലേക്ക് പോന്നു. ഒരു കുഞ്ഞും പിറന്നു. പിന്നീട് അരുണും ജോലി നേടി മെല്‍ബണിലെത്തി. ഇവര്‍ ബന്ധം പുന:സ്ഥാപിച്ചു.

സാമിനെ വകവരുത്തിയാലേ ഒന്നിച്ചു ജീവിക്കാനാകൂ എന്ന് ഇരുവരും തീരുമാനിച്ചു. ഒരിക്കല്‍ സാമിനെ അരുണ്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമവും നടത്തി. പിന്നീടാണ് ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് കൊന്നത്.

കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ സംഭവിച്ച മരണം ഹൃദ്രോഗത്തെ തുടര്‍ന്നാണെന്ന് അറിയിച്ച്, സാമിന്റെ ജഡം നാട്ടിലെത്തിച്ച് സോഫിയ സംസ്‌കരിച്ചു. പക്ഷേ, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയം തോന്നി മെല്‍ബണ്‍ പോലീസ് നടത്തിയ ദീര്‍ഘനാളത്തെ അന്വേഷണത്തിലാണ് കൊലപാതകമെന്ന് വ്യക്തമായത്.പോലീസ് സോഫിയയുടെ ഫോണ്‍ പിന്തുടര്‍ന്നു. അരുണുമായുള്ള ഇടപാടുകള്‍ തിരിച്ചറിഞ്ഞു. ഇവരുടെ സന്ദേശങ്ങളും സംഭാഷണങ്ങളും മലയാളമായതിനാല്‍ മെല്‍ബണ്‍ പോലീസ് ഏറെ അദ്ധ്വാനിച്ചാണ് തെളിവുകള്‍ കണ്ടെത്തിയത്.

മുമ്പും പലതവണ സാമിനെ വകവരുത്താന്‍ സോഫി പല ശ്രമങ്ങളും നടത്തിയിരുന്നുവെന്നും അവ പരാജയപ്പെട്ടപ്പോഴാണ് വിഷം കൊടുത്തു കൊല്ലാന്‍ തുനിഞ്ഞതെന്നും സോഫി പൊലീസിന് വെളിപ്പെടുത്തിയിട്ടുണ്ട്. സാമിനെ കൊലപ്പെടുത്തുന്നിന് മൂന്നു മാസം മുമ്പു ജൂലൈയില്‍ സാമിനെതിരേ കൊലപാത ശ്രമം ഉണ്ടായതായും തെളിഞ്ഞിട്ടുണ്ട്. സാമിനെ കാറിനുള്ളില്‍ പതിയിരുന്ന് കുത്തിക്കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. അരുണ്‍ കമലാസനന്‍ തന്നെയാണ് അന്ന് സാമിനെ വധിക്കാന്‍ ശ്രമിച്ചത്. അരുണിന്റെ ആക്രമണത്തില്‍ സാമിന് കഴുത്തിനും കവിളിനും പരിക്കു പറ്റിയിരുന്നു.sam-sophy

സാം മരിച്ച ദിവസം സാമിന്റെ വീട്ടില്‍ അരുണ്‍ എത്തിയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മാസങ്ങളോളം പ്രതികള്‍ മലയാളത്തില്‍ നടത്തിയ സംഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്ത് പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. സാമിന്റെ മരണ ശേഷം സോഫി എപ്പിംഗില്‍ തന്നെയുള്ള മറ്റൊരു വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. മെല്‍ബണ്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരിഗണനയിരിക്കുന്ന കേസ് കൂടുതല്‍ വിചാരണയ്ക്കായി അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റിയിട്ടുണ്ട്. അരുണ്‍ കമലാസനനെതിരേ കൊലപാതക ശ്രമത്തിനും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്.

അതേസമയം കോടതിയില്‍ ഹാജരാക്കിയ സോഫി നിര്‍വികാരയായിട്ടാണ് കാണപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രണ്ടു പ്രതികളും വിചാരണവേളയില്‍ നിശബ്ദര്‍ ആയിരുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. സുന്ദരനും സൗമ്യനുമായിരുന്ന സാം നാട്ടിലും പുറത്തും ഏവര്‍ക്കും പ്രിയങ്കരനായിരുന്ന മികച്ച ഗായകന്‍ കുടിയായിരുന്നു.ഇരുവരെയും കോടതി അടുത്ത ഫെബ്രുവരി വരെ റിമാന്‍ഡു ചെയ്തു. യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്നു പത്തു മാസംമുമ്പ് കൊല്ലപ്പെട്ട സാം .എപ്പിംഗിലെ കലാസന്ധ്യകളിലെ നിറസാന്നിധ്യമായിരുന്ന സാം പ്രവാസി മലയാളി സംഘടനകള്‍ നടത്തിയിരുന്ന പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു.

സോഫിയുടെ കാമുകനായ അരുണ്‍ കമലാസനന്‍ നേരത്തേ കാറില്‍ വച്ച് കൊല്ലാന്‍ ശ്രമം നടത്തിയതും സോഫിയയുടെ സ്വഭാവത്തെക്കുറിച്ചും നേരത്തേ തന്നെ അടുത്ത ചില ബന്ധുക്കളോട് സാം സൂചിപ്പിച്ചിരുന്നു. മരണത്തില്‍ ഭാര്യയുടെ പങ്കിനെക്കുറിച്ച് നേരത്തേ തന്നെ വീട്ടുകാര്‍ക്ക് സംശയം ഉണ്ടായിരുന്നു. പ്രണയിച്ചു വിവാഹം കഴിച്ചവരായ സാമിന്റെയും സോഫിയയുടേയും ബന്ധത്തില്‍ പ്രശ്‌നം ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് വീട്ടുകാര്‍ മിണ്ടാതിരുന്നത്. ഇതെല്ലാം ഓസ്‌ട്രേലിയയിലെ സുഹൃത്തുക്കള്‍ക്കും അറിയാമായിരുന്നു. എന്നിട്ടും പള്ളി കേന്ദ്രീകരിച്ച് വന്‍ പിരിവ് നടന്നുവെന്നത് ദുരൂഹമായി തുടരുകയാണ്.

 

Top