അയര്‍ലണ്ടുകാരന്‍ പത്തുതവണ കൊച്ചിയിലേക്ക് സ്വര്‍ണം കടത്തി; കള്ളക്കടത്തുമായി ബന്ധമെന്ന് സംശയം ഭീമാ ഗ്രൂപ്പ് ഉടമകളെ ചോദ്യം ചെയ്തു

bhimaകൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി പത്തു കിലോഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് പിടിയിലായ അയര്‍ലന്‍ഡ് സ്വദേശി ആന്‍ഡ്രൂ എഡ്വിന്‍ മിനിഹാന്‍ (42) സ്വര്‍ണ്ണകടത്തിലെ പ്രധാന കണ്ണിയെന്ന് അന്വേഷണ സംഘം. പത്തിലധികം തവണ കൊച്ചി വഴി ഇയാള്‍ സ്വര്‍ണ്ണകടത്ത് നടത്തിയെന്നാണ് സൂചന. അതേ സമയം സ്വര്‍ണ്ണകടത്തുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കേരളത്തിലെ ജ്വല്ലറി ശൃംഖലാ ഉടമകളെ കസ്റ്റ്ംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. പ്രധാന പ്രതിയായ നൗഷാദുമായി ഇവര്‍ നടത്തിയ ഇടപാടുകളുടെ രേഖ അന്വേഷണ സംഘത്തിന് ലഭിച്ചതിനുശേഷണാണ് ചോദ്യം ചെയ്തതെന്നാണ് സൂചന. ജ്വല്ലറി ഉടമകളുടെ പേര് മാധ്യമങ്ങല്‍ പുറത്ത് വിട്ടില്ലെങ്കിലും ഭീമാ ഗ്രൂപ്പ് ഉടമകളെയാണ് ചോദ്യം ചെയ്തതെന്ന് ഡി ഐഎച്ച് ന്യൂസ് തെളിവുകള്‍ ലഭിച്ചു. കൊച്ചി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ കള്ളക്കടത്തു സംഘത്തില്‍ അടുത്തിടെ പിടിയിലാകുന്ന ആദ്യ വിദേശ കണ്ണിയാണ് ആന്‍ഡ്രൂ.

കൊച്ചിയിലേക്ക് ഇതിനു മുന്‍പും സ്വര്‍ണവുമായി എത്തിയിട്ടുണ്ടെന്ന് കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. അതിനിടെ നൗഷാദിനൊപ്പം സ്വര്‍ണക്കടത്ത് നിയന്ത്രിച്ചിരുന്ന മൂവാറ്റുപുഴ സ്വദേശികളായ രണ്ടു പേരാണു കസ്റ്റംസിന് നൗഷാദിനെ ഒറ്റുകൊടുത്തതെന്നാണ് പുതിയ സൂചന. നൗഷാദിന്റെ സഹായികളായിരുന്നവര്‍ തന്നെയാണ് ഇക്കാര്യം പരസ്യമായി പറയുന്നത്. കള്ളപ്പണം പങ്കുവയ്ക്കുന്നതിലെ തര്‍ക്കമാണ് ഒറ്റുകൊടുക്കലിലേയ്ക്ക് വഴിവച്ചത്. ഇന്നലെ പിടിയിലായ വിദേശിക്കും നൗഷാദുമായി ബന്ധമുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കും. അതിനിടെ നൗഷാദും കുഞ്ഞു മുഹമ്മദുമാണ് സ്വര്‍ണ്ണക്കടത്തിലെ പ്രധാന കണ്ണികളെന്ന സൂചനയും ലഭിച്ചു. ഇവര്‍ രണ്ടു പേരും രണ്ട് വഴിക്ക് നീങ്ങിയതാണ് റാക്കറ്റ് പൊളിയാന്‍ കാരണമെന്നാണ് മറ്റൊരു സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നൗഷാദിന്റേയും കുഞ്ഞു മുഹമ്മദിന്റേയും സ്വത്ത് കണ്ടെത്താനുള്ള ശ്രമവും കസ്റ്റംസ് തുടങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ച രാത്രി എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ ആന്‍ഡ്രൂ, ജാക്കറ്റിന്റെയും പാന്റിന്റെയും ഉള്ളില്‍ തയാറാക്കിയ അറകളിലൊളിപ്പിച്ചു 10 സ്വര്‍ണക്കട്ടികളാണു കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണത്തിനു രണ്ടരക്കോടി രൂപ വിലയുണ്ട്. ഗ്രീന്‍ ചാനല്‍ വഴി പുറത്തു കടക്കാന്‍ ശ്രമിച്ച ഇയാളുടെ നീക്കങ്ങളില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി ചോദ്യം ചെയ്തപ്പോഴാണു സ്വര്‍ണക്കടത്ത് കണ്ടെത്തിയത്. ജാക്കറ്റിന്റെ മുന്‍ഭാഗത്ത് ഇരുവശത്തുമായി മൂന്നു വീതം അറകളാണുണ്ടായിരുന്നത്. പാന്റിന് നാല് അറകളും. ഓരോ അറയിലും ഓരോ കിലോഗ്രാം സ്വര്‍ണക്കട്ടിയാണു സൂക്ഷിച്ചിരുന്നത്. സ്വര്‍ണം കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞ് അറകളില്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. ജാക്കറ്റിനു മീതെ കോട്ടും ഇയാള്‍ ധരിച്ചിരുന്നു. വിമാനമിറങ്ങിയ ശേഷം പ്രീപെയ്ഡ് ടാക്‌സിയില്‍ ദേശീയപാതയില്‍ പാലാരിവട്ടത്തുള്ള ഹോട്ടലിലേക്കു പോകാനാണു സ്വര്‍ണം കൊടുത്തുവിട്ട ദുബായിലെ സംഘം ഇയാളോടു നിര്‍ദ്ദേശിച്ചത്. ഹോട്ടലിലെത്തി മറ്റൊരാള്‍ സ്വര്‍ണം കൈപ്പറ്റുമെന്നായിരുന്നു സന്ദേശം. ഹോട്ടലില്‍ ഏതാനും ദിവസം ഇയാള്‍ക്കു തങ്ങുന്നതിനും ചില വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുമുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ആന്‍ഡ്രൂവിനെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇവിടെ സഹായങ്ങള്‍ ഒരുക്കിയവര്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് കസ്റ്റംസ് അറിയിച്ചു. ഒരു തവണ സ്വര്‍ണ്ണം കടത്തിയാല്‍ ആയിരം ദിര്‍ഹമായിരുന്ന ഇയാളുടെ കൂലി –

Top