ശശി തരൂരിന് ആശ്വസിക്കാം; സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹമരണക്കേസ് കേന്ദ്രം അവസാനിപ്പിക്കുന്നു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിമായുമായ ഡോ. ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസില്‍ അന്വേഷണം അവസാനിപ്പിക്കുന്നു. സംഭവം നടന്നു രണ്ടരവര്‍ഷം പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഇല്ലാത്തതിനെത്തുടര്‍ന്നാണ്, അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയെവരെ ഏല്‍പ്പിച്ച ഈ കേസിന്റെ അന്വേഷണം അവസാനിപ്പിക്കുന്നത്.
അന്വേഷണത്തിനായി എഫ്.ബി.ഐയുടെ സഹായം തേടിയ ഇന്ത്യയിലെ ഏക കൊലപാതകക്കേസ് ആണിത്. കൊലപാതകത്തിലെ ദുരൂഹതയകറ്റുന്നതിന്റെ ഭാഗമായി സുനന്ദയുടെ രക്തസാംപിളുകള്‍ എഫ്.ബി.ഐയുടെ ലാബിലേയ്ക്ക് അയച്ചിരുന്നു. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ മാത്രമാണ് ഇന്ത്യന്‍ ഏജന്‍സികള്‍ ഇതിനുമുന്‍പ് എഫ്.ബി.ഐയുടെ സഹായം തേടിയിരുന്നത്.

അന്വേഷണത്തിന്റെ ഇതുവരെയുള്ള വിശദാംശങ്ങള്‍ വിവരിച്ചു വെള്ളിയാഴ്ച ഡല്‍ഹി പൊലിസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു കത്തയച്ചിരുന്നു. കേസിന്റെ അന്വേഷണം എങ്ങുമെത്തിയില്ലെന്നു കത്തില്‍ സൂചിപ്പിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എല്ലാവശവും പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മരണത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങള്‍ എന്താണെന്ന് കണ്ടെത്തുന്നതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍ മരണകാരണം ഇനിയും കണ്ടെത്താത്ത നിഗൂഢതയായി തുടരുമെന്നും ഡല്‍ഹി പൊലിസിന്റെ കത്തില്‍ പറയുന്നു. കേസില്‍ തരൂരിനെയും അടുത്ത സുഹൃത്തുക്കളെയും വീട്ടുജോലിക്കാരെയും പലതവണ ചോദ്യം ചെയ്തിരുന്നു. ഏതാനും പേരെ നുണപരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തു.tharoor-sunanda

ഫെബ്രുവരിയില്‍ തരൂരിന്റെ സോഷ്യല്‍ മീഡിയാ സുഹൃത്തും പാക് മാധ്യമപ്രവര്‍ത്തകയുമായ മെഹര്‍ തരാറിനെയും പൊലിസ് ചോദ്യം ചെയ്തിരുന്നു.

2014 ജനുവരി 17നു രാത്രിയാണ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലാ പാലസില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാരകമായ വിഷം ഉള്ളില്‍ചെന്നതാണ് മരണകാരണമെന്ന് ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് ഈ വര്‍ഷമാദ്യം സംഭവത്തില്‍ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിരുന്നു.

എന്നാല്‍ എഫ്.ഐ.ആറില്‍ ആരുടെ പേരും പരാമര്‍ശിച്ചിരുന്നില്ല. പുതിയ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും പൊലിസ് പറഞ്ഞു.

ആന്തരികാവയവങ്ങളുടെ പരിശോധനയുടെ അന്തിമഫലം ഉടന്‍ ലഭിക്കും. അതിനുശേഷം അടുത്തമാസം കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലിസ് ശ്രമിക്കുന്നത്. അതിനു മുന്‍പ് ആവശ്യമെങ്കില്‍ ശശി തരൂരിനെയും അദ്ദേഹത്തിന്റെ സഹായികളെയും നുണപരിശോധയ്ക്കു വിധേയമാക്കുമെന്നും പൊലിസ് വൃത്തങ്ങള്‍ പറഞ്ഞു.

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെ ശശി തരൂരിന്റെ മോഡി അനുകൂല നിലപാടുകള്‍ വിവാദമായിരുന്നു. സ്വഛ് ഭാരത് പദ്ധതിയിലടക്കം മോഡിയെ പിന്തുണച്ച് തരൂര്‍ രംഗത്തെത്തിയിരുന്നു. മോഡിക്ക് പ്രസംഗിക്കാനുള്ള നോട്ടുകള്‍ പോലും തരൂര്‍ തയ്യാറാക്കി നല്‍കുന്നുവെന്ന ആരോപണം കോണ്‍ഗ്രസിനുളളില്‍ നിന്നുതന്നെ ഉയര്‍ന്നു. മോഡിയുമായി അടുത്ത സൗഹൃദമാണ് ശശി തരൂരിനുള്ളത്.

Top