സൗമ്യവധം: പോസ്റ്റുമോര്‍ട്ടം വിവാദത്തില്‍.ഡോ. ഷേര്‍ളി വാസുവിനെതിരെ അന്വേഷണത്തിന് ഉത്തരവ്

തൃശൂര്‍:സൗമ്യ വധക്കേസില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തിയെന്ന പരാതിയെത്തുടര്‍ന്ന് ഫോറന്‍സിക് സര്‍ജന്‍ ഡോ.ഷേര്‍ളി വാസുവിനെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ചുതലയുണ്ടായിരുന്ന ഡോ.എ.കെ ഉന്മേഷിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. കേസില്‍ ഷേര്‍ളി വാസുവിന്റെ ഇടപെടല്‍ ദുരൂഹമാണെന്നും ഇത് പ്രതിഭാഗത്തെ സഹായിച്ചുവെന്നും മുന്‍പ് റിപ്പോര്‍ട്ടുണ്ടായിരുന്നു.ഡോ. ഉന്മേഷ് നേരത്തെ പരാതി നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ.ശ്രീകുമാരിക്കാണ് അന്വേഷണച്ചുമതല. ഇതുസംബന്ധിച്ച് അനേഷണം നടത്തി മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ജോ.ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഫോറന്‍സിക് മേധാവിയായിരുന്ന ഡോ. ഷേര്‍ളി വാസുവും അസോ. പ്രഫ. ഡോ. എ.കെ.ഉന്മേഷും തമ്മിലുള്ള തര്‍ക്കമാണ് വിഷയം. സൗമ്യയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്് ഡോ. ഷേര്‍ളി വാസുവോ ഡോ. ഉന്മേഷോ എന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം കേസിനെ വിവാദത്തിലാക്കിയിരുന്നു. രണ്ടുപേരുടെയും കണ്ടത്തെലുകള്‍ തമ്മില്‍ കാര്യമായ വ്യത്യാസമില്ളെങ്കിലും ഡോ. ഉന്മേഷ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി നല്‍കിയെന്ന പരാതി വന്നപ്പോള്‍ ഉന്മേഷിനെതിരെ കേസെടുക്കാന്‍ വിചാരണകോടതി ഉത്തരവിട്ടു. പിന്നീട് ഹൈകോടതി ഇത് ശരിവെച്ചതോടെ ഉന്മേഷിനെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിലെ കണ്ടത്തെലുകള്‍ ഡോ. ഉന്മേഷ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് വീണ്ടും അന്വേഷണം നടത്തുന്നത്.saumya-g

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സൗമ്യയുടെ പോസ്റ്റുമോര്‍ട്ടത്തിലെ പങ്കാളിയായിരുന്ന അസി. പ്രഫസര്‍ ഡോ. രാജേന്ദ്രപ്രസാദ് വകുപ്പുതല അന്വേഷണത്തില്‍ നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. ഡോ. ഉന്മേഷാണ് പോസ്റ്റുമോര്‍ട്ടം നടത്തിയതെന്നും താന്‍ അദ്ദേഹത്തെ സഹായിക്കുകയായിരുന്നു എന്നുമാണ് രാജേന്ദ്രപ്രസാദ് പറഞ്ഞത്. ഈ മൊഴി അന്തിമ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കി. ഡോ. ഷേര്‍ളി വാസുവിന്‍െറ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റായിരുന്ന റോസയുടെ മൊഴിയും ഉന്മേഷിന് അനുകൂലമായിരുന്നു. ഉന്മേഷും രാജേന്ദ്രപ്രസാദും ചേര്‍ന്ന് തയാറാക്കിയ ആദ്യ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഷേര്‍ളി വാസു മാറ്റങ്ങള്‍ വരുത്തി എന്നാണ് റോസയുടെ മൊഴി.sumathi-threaten

കമ്പ്യൂട്ടറിലെ കോപ്പിയില്‍ ഇങ്ങനെ മാറ്റം വരുത്തിയത് ആര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയുമോ എന്ന് ഡോ. ഷേര്‍ളി വാസു പിന്നീട് ചോദിച്ചതായി റോസയുടെ മൊഴിയില്‍ ഉണ്ട്. ഇവയുടെ പകര്‍പ്പ് സഹിതമാണ് ഡോ. ഉന്മേഷ് അന്വേഷണം ആവശ്യപ്പെട്ടത്. പുതിയ സാഹചര്യം കൂടി കണക്കിലെടുത്താണ് അന്വേഷണ നിര്‍ദേശം. ഉന്മേഷും രാജേന്ദ്രപ്രസാദിന്‍െറയും കണ്ടത്തെലുകള്‍ക്ക് പുറമെ ഷേര്‍ളി വാസു കൂട്ടിച്ചേര്‍ത്ത കാര്യങ്ങളാണ് വധശിക്ഷ റദ്ദാക്കണമെന്ന ഗോവിന്ദച്ചാമിയുടെ അപ്പീല്‍ പരിഗണിച്ചപ്പോള്‍ സുപ്രീം കോടതിയില്‍ പ്രോസിക്യൂഷനെ പ്രതിസന്ധിയിലാക്കിയത്.

ഡോ. ഉന്മേഷും രാജേന്ദ്രപ്രസാദും തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരുന്നതെങ്കില്‍ പ്രതി ഗോവിന്ദച്ചാമിക്കെതിരെ പ്രോസിക്യൂഷന് എളുപ്പത്തില്‍ കൊലക്കുറ്റം തെളിയിക്കാനാകുമായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. ഇവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്നു. കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതി സൗമ്യയുടെ തലയില്‍ കല്ലുകൊണ്ട് പലതവണ ഇടിച്ചതായും വ്യക്തമാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പിന്നീട് ഡോ.ഷേര്‍ളി വാസുവിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ട തിരുത്തിയ റിപ്പോര്‍ട്ടില്‍ മൂന്ന് കാരണങ്ങളാണ് മരണകാരണമായി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഒന്ന്. ട്രെയിനിന്റെ വാതിലില്‍ തലയിടിച്ചുണ്ടായ പരിക്ക്. രണ്ട്.

ട്രെയിനില്‍ നിന്നു വീണപ്പോള്‍ ട്രാക്കില്‍ തലയടിച്ചുണ്ടായ പരിക്ക്. മൂന്ന്. ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചത്. ഇതില്‍ മരണം ഉറപ്പിച്ചത് ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതുമൂലമാണെന്നും ഡോ.ഷേര്‍ളിവാസുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തലക്ക് പരിക്കേറ്റ സൗമ്യയെ ബലാത്സംഗം ചെയ്യണമെന്ന ഉദ്ദേശത്തോടെ മലര്‍ത്തിക്കിടത്തിയപ്പോള്‍ ശ്വാസകോശത്തിലേക്ക് രക്തം കയറിയെന്നാണ് ഷേര്‍ളിവാസുവിന്റെ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇങ്ങനെ കിടത്തുന്നതുമൂലം രക്തം ശ്വാസകോശത്തില്‍ പ്രവേശിക്കുമെന്നോ മരണം സംഭവിക്കുമെന്നോ പ്രതിക്ക് അറിയുമായിരുന്നില്ലെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഇങ്ങനെ ചെയ്തിട്ടില്ലെന്നും പ്രതിഭാഗത്തിന് സമര്‍ത്ഥിക്കാനായി. ഡോ.ഷേര്‍ളിവാസു ചൂണ്ടിക്കാണിച്ച ഒന്നും രണ്ടും പരിക്കുകള്‍ പ്രതി സൃഷ്ടിച്ചതാണെന്നുപ്രോസിക്യൂഷന് തെളിയിക്കാനുമായില്ല. ഇവര്‍ രണ്ടുപേരും സര്‍വീസില്‍ നിന്ന് വിരമിച്ചു.

 

Top